Wednesday, 1 June 2011

മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ കാന്‍സര്‍ സാധ്യത കൂട്ടും


ലോകാരോഗ്യ സംഘടന ഇതാദ്യമായി മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനെ കാന്‍സറിന് കാരണമായേക്കാവുന്ന സാധ്യതാ ഘടകങ്ങളില്‍ ഉള്‍പ്പെടുത്തി. വൈദ്യുത കാന്തിക തരംഗങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തെ എങ്ങിനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ലോകവ്യാപകമായി നടന്ന പഠനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യ സംഘടന ഈ നടപടിയെടുത്തത്. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ഗ് ളിയോമ എന്ന മസ്തിഷ്‌ക അര്‍ബുദത്തിന് സാധ്യത വര്‍ധിപ്പിക്കും എന്ന പഠനങ്ങളിലെ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രഖ്യാപനം. ലെഡ്, ക്‌ളോറോ ഫോം തുടങ്ങിയവയും ഡി.ഡി.റ്റി പോലുള്ള കീടനാശിനികളുമൊക്കെ അടങ്ങിയ 2 ബി കാറ്റഗറിയിലാണ് സെല്‍ഫോണിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ലോകാരോഗ്യ സംഘനയുടെ അന്താരാഷ്ട്ര കാന്‍സര്‍ ഗവേഷണ ഏജന്‍സിയായ ഐ.എ.ആര്‍ സിയുടെ ഈ നിഗമനം എല്ലാ വൈദ്യുത കാന്തിക തരംഗങ്ങളുടെ കാര്യത്തിലും ബാധകമാണെങ്കിലും വയര്‍ലെസ് ഫോണുകളെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു അവലോകനത്തിന് വിധേയമാക്കിയ അധിക ഗവേഷണങ്ങളും.

വൈദ്യുത കാന്തിക മണ്ഡലം ഉയര്‍ത്തുന്ന കാന്‍സര്‍ ഭീഷണിയെക്കുറിച്ച് 14 രാജ്യങ്ങളിലെ 31 ശാസ്ത്രജ്ഞര്‍ നൂറുകണക്കിന് പ്രസിദ്ധീകൃതമായ പഠനങ്ങള്‍ വിലയിരുത്തിയ സമ്മേളനത്തിലൊടുവിലാണ് ലോകാരോഗ്യ സംഘടന ഈ തീര്‍പ്പിലെത്തിയത്. മൊബൈല്‍ റേഡിയേഷന്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് തങ്ങളുടെ നിഗമനമെന്നും സെല്‍ഫോണ്‍ ഉപയോഗവും കാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും സമിതിയുടെ അധ്യക്ഷനും സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ജൊനാഥന്‍ സാമേറ്റ് വ്യക്തമാക്കി.

ടാല്‍കം പൗഡര്‍, കുറഞ്ഞ ആവൃത്തിയിലുള്ള കാന്തിക മണ്ഡലം തുടങ്ങി കാന്‍സര്‍ സാധ്യത തെളിവിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണമായും ഉറപ്പിക്കാനാവാത്ത 240 വസ്തുക്കളും മൊബൈല്‍ റേഡിയേഷനൊപ്പം ലോകാരോഗ്യ സംഘടന കാന്‍സര്‍ സാധ്യതാ ഘടകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ എങ്ങിനെയാണ് മൊബൈല്‍ റേഡിയേഷന്‍ കാന്‍സറുണ്ടാക്കുന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നില്ല. ഡി എന്‍ എയെ വിഘടിപ്പിച്ച് കാന്‍സറുണ്ടാക്കാന്‍ മാത്രം മൊബൈല്‍ റേഡിയേഷന്‍ ശക്തമല്ലാത്തതിനാല്‍ കാന്‍സറിലേക്ക് നയിക്കുന്ന മറ്റ് പരോക്ഷമായ വഴികളുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഗവേഷകര്‍.


മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കാന്‍സറിന് എങ്ങിനെ കാരണമാകുന്നു എന്നതിനെക്കുറിച്ച് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്, എന്നാല്‍ അവയ്ക്കിടയില്‍ വിടവുകളും അനിശ്ചിതത്വങ്ങളുമുണ്ടെന്ന് സാമെറ്റ് വ്യക്തമാക്കി. മൊബൈല്‍ റേഡിയേഷന്‍ എങ്ങിനെ പൊതുജനാരോഗ്യത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ ദീര്‍ഘകാല പഠനങ്ങള്‍ ആവശ്യമാണെങ്കിലും റേഡിയേഷന്‍ ഏല്‍ക്കുന്നത് കുറയ്ക്കാന്‍ ഹാന്‍ഡ് ഫ്രീ ഉപകരണങ്ങള്‍, ടെക്സ്റ്റിങ് പോലുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടത

No comments:

Post a Comment