Wednesday, 12 October 2011

രാസ കീടനാശിനികള്‍ക്കെതിരെ ചലച്ചിത്രോത്സവം

പട്ടാമ്പി: രാസ കീടനാശിനികള്‍ക്കെതിരെ സന്ദേശമുയര്‍ത്തി പള്ളിപ്പുറം പരുതൂര്‍ ഹൈസ്‌കൂളില്‍ ചലച്ചിത്രോത്സവം ആരംഭിച്ചു.

ജൈവകര്‍ഷകയും നാടക പ്രവര്‍ത്തകയുമായ ശ്രീജ ആറങ്ങോട്ടുകര ചലച്ചിത്രോത്സവം ഉദ്ഘാടനംചെയ്തു. വിദ്യാര്‍ഥികളുമായി ശ്രീജ സംവദിച്ചു. പി.വി. ഭാസ്‌കരന്‍, വി.ആര്‍. അച്യുതന്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ചിത്രമായി എം.എ. റഹ്മാന്‍ സംവിധാനംചെയ്ത 'അരജീവിതങ്ങള്‍ക്കൊരുസ്വര്‍ഗം' പ്രദര്‍ശിപ്പിച്ചു. എന്‍ഡ്ഓഫ് ദ റോഡ്', ദി പെസ്റ്റിസൈഡ് ട്രാപ്പ്, പച്ചിലക്കൂട്ട്, പുനര്‍ജനിക്കായ് എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

വിക്ഷേപണം വിജയം; കാലാവസ്ഥാ പഠനത്തിന് മേഘഭ്രമണപഥത്തില്‍

ചെന്നൈ: ഇന്ത്യയുടെ കാലാവസ്ഥാ പഠനങ്ങള്‍ക്ക് വന്‍കുതിപ്പേകിക്കൊണ്ട് പി.എസ്.എല്‍.വി-സി 18 നാല് ഉപഗ്രഹങ്ങള്‍ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. വര്‍ഷകാലത്തിന്റെ പ്രത്യേകതകള്‍ പഠനവിധേയമാക്കുന്ന മേഘ-ട്രോപിക്‌സാണ് പ്രധാന ഉപഗ്രഹം. ബുധനാഴ്ച രാവിലെ 11.01ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നടന്ന വിക്ഷേപണം പൂര്‍ണ വിജയമാണെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. വിക്ഷേപണം തുടങ്ങി 24 മിനിറ്റിനുള്ളില്‍ നാല് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തി. ''ചരിത്ര നിമിഷമാണിത്. എല്ലാം കണക്കുകൂട്ടലുകള്‍ക്കനുസരിച്ച് തന്നെ നടന്നു. നാല് ഘട്ടങ്ങളിലായി നടന്ന വിക്ഷേപണ പ്രക്രിയയില്‍ ഒരിടത്തും പ്രശ്‌നങ്ങളുണ്ടായില്ല'' -ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു.

1000 കിലോഗ്രാം ഭാരമുള്ള മേഘ-ട്രോപിസ്‌കിനു പുറമെ ചെെൈന്നയിലെ എസ്.ആര്‍.എം. സര്‍വകലാശാല, ഐ.ഐ.ടി. കാണ്‍പൂര്‍, ലക്‌സംബര്‍ഗിലെ ലക്‌സ് സ്‌പെയ്‌സ് എന്നിവ നിര്‍മിച്ച മൂന്ന് ചെറിയ പഠനോപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ചു. ഈ മൂന്ന് ഉപഗ്രഹങ്ങള്‍ക്കും കൂടി 46.2 കിലോഗ്രാം ഭാരമാണുള്ളത്.

ഭൂമിയില്‍ നിന്ന് 865 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് മേഘ-ട്രോപിക്‌സിനെ പി.എസ്.എല്‍.വി-സി18 എത്തിച്ചത്. 867 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥമായിരുന്നു ലക്ഷ്യമെന്നും രണ്ടു കിലോമീറ്ററിന്റെ വ്യത്യാസം മാത്രമേ ഇക്കാര്യത്തില്‍ വന്നുള്ളൂവെന്നത് വിക്ഷേപണത്തിന്റെ കൃത്യതയാണ് സൂചിപ്പിക്കുന്നതെന്നും ഡോ. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും സംയുക്ത സംരംഭമാണ് മേഘ ട്രോപിക്‌സ്. ഈ ഗണത്തില്‍പ്പെട്ട ഉപഗ്രഹത്തിന്റെ വിക്ഷേപണം ലോകത്തുതന്നെ രണ്ടാമത്തെയാണെന്ന് അധികൃതര്‍ അറിയിച്ചു. വര്‍ഷപാതത്തെക്കുറിച്ച് പഠിക്കാന്‍ 1997-ല്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയും സംയുക്തമായി നടത്തിയ ടി.ആര്‍.എം.എം. ദൗത്യമാണ് ആദ്യത്തേത്.

ഐ.എസ്.ആര്‍.ഒ.യും ഫ്രഞ്ച് ബഹിരാകാശ ഗവേഷണ സ്ഥാപനമായ സി.എന്‍.ഇ.എസും സംയുക്തമായി വികസിപ്പിച്ചെടുത്ത മേഘ-ട്രോപിക്‌സില്‍ മുഖ്യമായും നാല് ശാസ്ത്രീയ ഉപകരണങ്ങളാണുള്ളത്. ഇതില്‍ 'മദ്രാസ്'മഴയുടെയും മേഘങ്ങളുടെയും ഗതിവിഗതികളും 'സഫിര്‍' ഈര്‍പ്പത്തിന്റെ ഉള്ളുകള്ളികളും 'സ്‌കറാബ്'ഊര്‍ജ വ്യതിയാനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. നാലാമത്തെ ഉപകരണമായ ജി.പി.എസ്. റിസീവര്‍ താപനിലയുടെയും മറ്റും വിശദാംശങ്ങള്‍ നല്‍കും. ഇറ്റലിയിലാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തതെന്ന് ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു.

മഴമേഘങ്ങളെക്കുറിച്ചുള്ള സമഗ്ര പഠനത്തിലൂടെ കാലവര്‍ഷവും ചുഴലിക്കൊടുങ്കാറ്റുകളുമൊക്കെ കുറെക്കൂടി കൃത്യതയോടെ പ്രവചിക്കാനാവുമെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ താപനിലയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ദിവസത്തില്‍ മൂന്ന് തവണയെങ്കിലും മേഘ നിരീക്ഷിക്കും. അഞ്ച് കൊല്ലമാണ് ഉപഗ്രഹത്തിന്റെ ആയുസ്സ് കണക്കാക്കുന്നത്.

1997ലാണ് സി.എന്‍.ഇ.എസും ഐ.എസ്.ആര്‍.ഒ.യും മേഘ-ട്രോപിക്‌സിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ഡോ. കെ. കസ്തൂരിരംഗനും പ്രൊഫ. നരസിംഹയുമായിരുന്നു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. മേഘയുടെ വിക്ഷേപണത്തിനായി ഐ.എസ്.ആര്‍.ഒ. 86 കോടി രൂപയാണ് ചെലവഴിച്ചത്. സി.എന്‍.ഇ.എസും 86 കോടി രൂപ ചെലവിട്ടു. വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി.സി-18ന് 90 കോടി രൂപയാണ് നിര്‍മാണ ച്ചെലവ്.

പി.എസ്.എല്‍.വി-സി 18 പ്രൊജക്ട് ഡയറക്ടര്‍ കെ. കുഞ്ഞികൃഷ്ണന്‍, മേഘ-ട്രോപിക്‌സ് പ്രൊജക്ട് ഡയറക്ടര്‍ ജി. രാജു, ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.ജി.കെ. മേനോന്‍ തുടങ്ങിയവര്‍ വിക്ഷേപണവേളയില്‍ സന്നിഹിതരായിരുന്നു.

കണ്ണുകളുടെ ആരോഗ്യം ഓരോ പ്രായത്തിലും

ജനനവൈകല്യങ്ങള്‍ തൊട്ട് പ്രമേഹംവരെ കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. നേത്രസംരക്ഷണത്തെ സംബന്ധിക്കുന്ന സംശയങ്ങള്‍ക്ക് കോഴിക്കോട് കോംട്രസ്റ്റ് ഐ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് പുത്തലത്ത് മറുപടി നല്കുന്നു...

വെയിലിലും ചൂടിലും കൂടുതല്‍ നേരം കഴിയുന്നത് കണ്ണിനെ എങ്ങിനെയാണ് ബാധിക്കുക?
വെയിലത്തും പൊടിയിലും കൂടുതല്‍ നേരം കഴിയുമ്പോള്‍ കണ്ണുകളില്‍ വരള്‍ച്ച വരും. കണ്ണിലെ കണ്ണീര്‍ഗ്രന്ഥികള്‍ ഉണങ്ങുന്നതാണ് ഇതിന് കാരണം. കണ്ണില്‍ പൊടി പോയതുപോലെ അനുഭവപ്പെടും. പൊടിപടലങ്ങളുള്ളപ്പോഴും ബൈക്കില്‍ പോകുമ്പോഴും കണ്ണട ധരിക്കുക.കടുത്ത വെയില്‍ ഉണ്ടെങ്കില്‍ സണ്‍ ഗഌസ് ഉപയോഗിക്കുക. അസ്വസ്ഥത തോന്നിയാല്‍ കണ്ണ് ശുദ്ധജലത്തില്‍ മൃദുവായി കഴുകുകയാണ് പ്രതിവിധി.

കണ്ണില്‍ ആര്‍ട്ടിഫിഷ്യല്‍ ടിയര്‍ ഡ്രോപ്‌സ് ഉപയോഗിക്കാം. ഇത് കണ്ണിന് മറ്റൊരു ദോഷവും ഉണ്ടാക്കില്ല.

കണ്ണിന്റെ വരള്‍ച്ച എങ്ങിനെ തടയാം?
മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ടിവി കാണുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. കാരണം കുട്ടികളുടെ മസ്തിഷ്‌കവളര്‍ച്ചയേയും ബുദ്ധിവികാസത്തേയും അത് സ്വാധീനിക്കും. ഇടയ്ക്ക് കണ്ണ് ചിമ്മുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അപ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ടിവിയില്‍തന്നെ ഇമ ചിമ്മാതെ കണ്ണ് നട്ടിരിക്കുന്നത് കണ്ണിന്റെ ഉപരിതലം വരണ്ടതാക്കും. ഇത് നേത്രരോഗങ്ങള്‍ക്ക് ഇടയാക്കും. എപ്പോഴും ടിവിയില്‍ നിന്നും നാല് മീറ്ററെങ്കിലും ദൂരത്തിരിക്കാന്‍ ശ്രദ്ധിക്കുക.ഇരിക്കുമ്പോള്‍ കണ്ണും ടിവിയുടെ മധ്യവും ഒരേ നിരപ്പിലായിരിക്കാന്‍ ശ്രദ്ധിക്കുക.

ടിവി സ്ഥിരമായി കാണുന്നത് ദോഷമാണോ??
മുറിയില്‍ നല്ല ലൈറ്റ് ഉണ്ടാവണം. ചിലര്‍ ലൈറ്റ് ഓഫ് ചെയ്തിട്ട് ടിവി കാണാറുണ്ട്. ഇത് കണ്ണിന് നല്ലതല്ല. സ്‌ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും. ക്രമേണ ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കും.

കംപ്യൂട്ടറും ടിവിയും ഉപയോഗിക്കുമ്പോള്‍ മുറിയിലെ വെളിച്ച ക്രമീകരണം എങ്ങിനെ വേണം?
മുറിയില്‍ നല്ല ലൈറ്റ് ഉണ്ടാവണം. ചിലര്‍ ലൈറ്റ് ഓഫ് ചെയ്തിട്ട് ടിവി കാണാറുണ്ട്. ഇത് കണ്ണിന് നല്ലതല്ല. സ്‌ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും. ക്രമേണ ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കും.

കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകളുടെ സംരക്ഷണം എങ്ങനെയാവണം?
ടിവി കാണുന്നതിലെ പ്രശ്‌നങ്ങള്‍ തന്നെയാണ് കംപ്യൂട്ടറില്‍ നോക്കുമ്പോഴും ഉണ്ടാവുന്നത്. ഒരേ ദിശയിലേക്ക് കുറേ നേരം ഇമ ചിമ്മാതെ നോക്കുമ്പോള്‍ കണ്ണുകള്‍ വരളാനിടയാവുന്നു. അതുപോലെ എസിയില്‍ കൂടുതല്‍ നേരം ഇരിക്കുന്നതും വരള്‍ച്ച ഉണ്ടാക്കുന്നു. ഇടയ്ക്ക് ഇമ ചിമ്മണമെന്നത് ഓര്‍മ്മിക്കുക. കാറിന്റെ വൈപ്പര്‍ പോലെയാണ് കണ്ണിന്റെ ഇമകള്‍. അവ അടഞ്ഞ് തുറക്കുമ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ഓഫീസിലാണെങ്കില്‍ ഇടയ്ക്ക് സീറ്റില്‍ നിന്നും എഴുന്നേറ്റ് നടക്കുക.കണ്ണിന് സുഖകരമാവും അത്. മോണിറ്ററില്‍ ആന്റിഗ്ലെയര്‍ സ്‌ക്രീന്‍ വെയ്ക്കുന്നതും കണ്ണിന് ഗുണകരമാണ്.

അപൂര്‍വം ചിലരില്‍ നീറ്റലും പുകച്ചിലും വരാറുണ്ട്. അങ്ങനെ ഉണ്ടാവുമ്പോള്‍ അവ വീണ്ടും ഉപയോഗിക്കുന്നത് നിര്‍ത്തുക.
കണ്ണുകള്‍ നമ്മുടെ ആന്തരികാവയവമാണ്. ഏറ്റവും നല്ലത്, ഡോക്ട്‌റുടെ അടുത്തെത്തും മുന്‍പ് കണ്ണുകള്‍ നന്നായി കഴുകുകയാണ്. ടാപ്പ് തുറന്ന് കണ്ണിലേക്ക് വെള്ളം ഒഴുക്കുക.

കണ്ണിലുപയോഗിക്കുന്ന മേക്കപ്പുകള്‍ ദോഷമായി തീരാറുണ്ടോ?
അപൂര്‍വ്വം ചിലരില്‍ നീറ്റലും പുകച്ചിലും വരാറുണ്ട്. അങ്ങനെ ഉണ്ടാവുമ്പോള്‍ അവ വീണ്ടും ഉപയോഗിക്കുന്നത് നിര്‍ത്തുക.

കണ്ണില്‍ രാസവസ്തുക്കള്‍ തെറിച്ചാല്‍ ഉടനെ എന്തുചെയ്യണം?
കണ്ണുകള്‍ നമ്മുടെ ആന്തരികാവയവമാണ്. ഏറ്റവും നല്ലത്, ഡോക്ട്‌റുടെ അടുത്തെത്തും മുന്‍പ് കണ്ണുകള്‍ നന്നായി കഴുകുകയാണ്. ടാപ്പ് തുറന്ന് കണ്ണിലേക്ക് വെള്ളം ഒഴുക്കുക.

മൂര്‍ച്ചയുള്ള വസ്തുക്കള്‍ കണ്ണില്‍ കൊണ്ടാല്‍ എന്താണ് ചെയ്യേണ്ടത്?
വീട്ടില്‍ നിന്ന് സ്വയം ചികിത്സ ചെയ്യാതെ എത്രയും പെട്ടെന്ന് ഡോക്ട്‌റെ സമീപിക്കുക.

കുഞ്ഞുങ്ങളിലെ കണ്ണിന്റെ കുഴപ്പങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ കഴിയുമോ?
മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങളില്‍ കണ്ണില്‍ വെള്ള നിറം കാണുകയാണെങ്കില്‍ ഡോക്ട്‌റോട് വിവരം പറയണം. ചിലപ്പോഴത് തിമിരത്തിന്റെ ലക്ഷണമായേക്കാം. നാലുമാസം പ്രായമാവുമ്പോള്‍ പുറത്തെ വെളിച്ചങ്ങളോട് കുഞ്ഞ് പ്രതികരിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. കുഞ്ഞുന്നാളില്‍ കണ്ടുപിടിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ എളുപ്പം പരിഹരിക്കാം. ചെറിയ കുട്ടികളിലെ കോങ്കണ്ണ് കണ്ണട വെച്ച് നേരെയാക്കാം. കണ്ണുകളിലെ കണ്ണുനീര്‍സഞ്ചി അടഞ്ഞിരിക്കുന്നതാണ് കുഞ്ഞുങ്ങളില്‍ കാണുന്ന മറ്റൊരു അസുഖം. എപ്പോഴും കണ്ണുനീര്‍ വരുന്നതാണ് ഇതിന്റെ ലക്ഷണം. ചിലപ്പോള്‍ പഴുപ്പും വരാം. അങ്ങനെയെങ്കില്‍ പെട്ടെന്ന് ചികിത്സ തേടണം.കണ്ണിന് മസാജ് നല്‍കി കണ്ണീര്‍ സഞ്ചിയുടെ തടസ്സം നീക്കുന്നു.ഇത് ഫലിച്ചില്ലെങ്കില്‍ ചെറിയൊരു ശസ്ത്രക്രിയ വേണ്ടി വരും.

കാഴ്ചവൈകല്ല്യത്തിന് എന്തെല്ലാമാണ് പ്രതിവിധികള്‍?
മൂന്ന് വഴികളുണ്ട്. ഒന്ന് കണ്ണട വെയ്ക്കുക. അല്ലെങ്കില്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുക. ഇപ്പോള്‍ കോണ്‍ടാക്ട് ലെന്‍സിന് പകരം, കണ്ണിലെ കൃഷ്ണമണിയെ ലേസര്‍ ഉപയോഗിച്ച് ശരിയായ രൂപത്തിലാക്കുന്ന ശസ്ത്രക്രിയ പ്രചാരത്തിലുണ്ട്. ഇത് ലാസിക് (ഹമശെസ) എന്നറിയപ്പെടുന്നു.കേരളത്തില്‍ ലഭ്യമാണ്. 25000 രൂപയോളം ചെലവ് വരും.

കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് ദോഷം ചെയ്യുമോ?
കോണ്‍ടാക്ട് ലെന്‍സുകള്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല. രാത്രി ഉറങ്ങുന്നതിന് മുമ്പായി ലെന്‍സുകള്‍ എടുത്തുമാറ്റി ക്ലീനിങ് സൊലൂഷനില്‍ (ലെന്‍സിനൊപ്പം ലഭിക്കുന്നത്) ഇട്ടുവയ്ക്കണം. പിറ്റേന്ന് ലെന്‍സ് വൃത്തിയാക്കി എടുത്ത് ഉപയോഗിക്കുക.

സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന നേത്രരോഗങ്ങള്‍ ഏതെല്ലാമാണ്?
തിമിരമാണ് (കാറ്ററാക്റ്റ്) സ്ത്രീകളില്‍ കൂടുതലായി കാണുന്ന നേത്ര രോഗം.

കോങ്കണ്ണ് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമോ?
ഏല്ലാ പ്രായക്കാരിലും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന രോഗമാണ് കോങ്കണ്ണ്.കണ്ണുകള്‍ ഒരേ സമയം ഒരേ ദിശയിലേക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണ് കോങ്കണ്ണ്. ഏതെങ്കിലും ഒരു കണ്ണ് ഉള്ളിലേക്കോ പുറത്തേക്കോ തിരിഞ്ഞു കാണുന്നു.കണ്ണിലെ പേശികള്‍ ദുര്‍ബ്ബലമാവുന്നതുകൊണ്ടോ പാരമ്പര്യമായോ ഈ രോഗം വരാം. പ്രധാനമായും ശസ്ത്ര ക്രിയയിലൂടെയാണ് കോങ്കണ്ണ് മാറ്റുന്നത്. ചിലരില്‍ കണ്ണട മതിയാവും. ചിലര്‍ക്ക് ശസ്ത്രക്രിയയും കണ്ണടയും വേണം. ശസ്ത്രക്രിയ ലളിതമാണ്.

മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായി നേത്രരോഗങ്ങള്‍ വരാറുണ്ടോ?
ചില രോഗങ്ങള്‍ കണ്ണിനേയും ബാധിക്കാറുണ്ട്. അവയില്‍ ഏറ്റവും പ്രധാനം ഈ നൂറ്റാണ്ടിന്റെ രോഗം എന്നറിയപ്പെടുന്ന പ്രമേഹം ആണ്. മറ്റൊന്ന് രക്തസമ്മര്‍ദ്ദമാണ്. പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുകയാണ് കണ്ണിനെ രക്ഷിക്കാനുള്ള പോംവഴി. പ്രമേഹരോഗികള്‍ എല്ലാ കൊല്ലവും നേത്രപരിശോധന നടത്താന്‍ ശ്രദ്ധിക്കണം. അതുപോലെ തൈറോയിഡ് രോഗം കൂടിയാലും കുറഞ്ഞാലും കണ്ണിനെ ബാധിക്കും.

തിമിരം പൂര്‍ണമായും ഭേദമാക്കാമോ?
കണ്ണിനുള്ളിലെ ലെന്‍സിന്റെ സുതാര്യത നഷ്ടമാകുന്ന അവസ്ഥയാണ് തിമിരം. ഇല്ല. തിമിരത്തിന് ഒരേയൊരു പ്രതിവിധി ശസ്ത്രക്രിയയാണ്. തിമിരം ബാധിച്ച ലെന്‍സ് എടുത്തുമാറ്റി പകരം പുതിയ ലെന്‍സ് വെക്കുകയാണ് ശസ്ത്രക്രിയയില്‍ ചെയ്യുന്നത്. വീണ്ടും രോഗം വരില്ല.

തിമിരം കുട്ടികളെ ബാധിക്കുമോ?
ബാധിക്കും. ജര്‍മന്‍ മീസല്‍സ് വന്നാലും കണ്ണിന് ക്ഷതമേറ്റാലും കുട്ടികളില്‍ തിമിരം വരാനിടയുണ്ട്.

ചെങ്കണ്ണ് പകരുന്നത് എങ്ങനെയാണ്?
ചെങ്കണ്ണ് ബാധിച്ച വ്യക്തിയുടെ തോര്‍ത്ത്, തൂവാല എന്നിവ ഉപയോഗിച്ചാല്‍ രോഗം പകരും. കണ്ണില്‍ ചുവപ്പ്, കടച്ചില്‍, പീളവരിക, വെള്ളം വരിക എന്നിവയാണ് സാധാരണ കണ്ടുവരാറുള്ള ലക്ഷണങ്ങള്‍.

കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകാംശങ്ങള്‍ എന്തെല്ലാമാണ്?
ബീറ്റ കരോട്ടിന്‍, വൈറ്റമിന്‍ സി എന്നിവ ധാരാളമായി അടങ്ങിയവയാണ് പപ്പായ, നാരങ്ങ, മാങ്ങ തുടങ്ങിയ മഞ്ഞ നിറമുള്ള പഴങ്ങള്‍. ഇവ നന്നായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

എന്താണ് ഗ്ലോക്കോമ?
കണ്ണിന്റെ ലോലമായ നാഡീഞരമ്പുകളില്‍ വരുന്ന ഒരു തരം ജീര്‍ണതയാണ് ഗ്ലോക്കോമ. കാഴ്ചശക്തി ഭാഗികമോ പൂര്‍ണമായോ പിന്നെ തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെടാനോ സാധ്യതയുണ്ട്. ആരംഭദശയില്‍ തന്നെ രോഗം കണ്ടെത്തുകയും മുറ തെറ്റാതെ ചികിത്സിക്കുകയും ചെയ്താല്‍ ഭൂരിഭാഗം പേരിലും കാഴ്ചശക്തി തുടര്‍ന്ന് നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ സാധിക്കും. ഏറ്റവും പ്രധാനമായ ലക്ഷണം മങ്ങിയ പ്രകാശത്തിലെ കാഴ്ചക്കുറവാണ്. കഠിനമായ തലവേദന, കണ്ണുവേദന, കണ്ണില്‍ ചുവപ്പ്, നീര്‍ക്കെട്ട്, വെള്ളം നിറയല്‍ എന്നിവയാണ് മറ്റ് രോഗലക്ഷണങ്ങള്‍. വസ്തുക്കളുടെ ഏതെങ്കിലും ഒരു ഭാഗം മാത്രം കാണാന്‍ സാധിക്കാതെ വരിക, നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവ പ്രധാന ലക്ഷണങ്ങളില്‍പ്പെടുന്നു.

ഗ്ലോക്കോമ കൂടുതലായും കണ്ടുവരുന്നത് ആരിലൊക്കെയാണ്?
പാരമ്പര്യമായി ഗ്ലോക്കോമ വരാറുണ്ട്. പ്രായം കൂടുമ്പോഴും രോഗം പിടിപെടാം. പ്രധാനമായും മയോപ്പിയ, പ്രമേഹം, രക്തസമ്മര്‍ദ്ദം, മൈഗ്രയിന്‍ എന്നീ രോഗങ്ങള്‍ ഉള്ളവരില്‍ ഗ്ലോക്കോമ കൂടുതലായി കണ്ടുവരുന്നു. പുകവലി ഒരു പ്രധാന കാരണമായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മരുന്നുകൊണ്ട് ഒരു പരിധിവരെ രോഗം തടയാം. അല്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരും.

കണ്ണില്‍ കുരു വന്നാല്‍ എന്തു ചെയ്യണം?
ഉപ്പിട്ട ചൂടുവെള്ളത്തില്‍ കോട്ടണ്‍ തുണി മുക്കി ചൂടു പിടിപ്പിക്കുക. പല കാരണങ്ങള്‍ കൊണ്ടും കണ്ണില്‍ കുരു വരാം. കാഴ്ചക്കുറവ്, താരന്‍, അലര്‍ജി എന്നിവയിലേതെങ്കിലും ഒന്നാവാം കാരണം. ഡോക്ടറെ കണ്ട് നിര്‍ദ്ദേശം തേടുക.

കണ്ണിനെ ബാധിക്കുന്ന അലര്‍ജിക്കുള്ള ചികിത്സ എന്താണ്?
പൊടി, കാറ്റ്, പൂമ്പൊടി തുടങ്ങിയവ കണ്ണിന്റെ അലര്‍ജിക്ക് കാരണമാവാറുണ്ട്. ചൊറിച്ചില്‍, ചുമപ്പ് നിറം, പഴുപ്പ് എന്നിവയാണ് പ്രകടമായ ലക്ഷണങ്ങള്‍. പെട്ടെന്ന് ഡോക്ടറെ കാണുക. അലര്‍ജി ബാധിച്ചവര്‍ ഇടയ്ക്കിടെ കണ്ണ് ശുദ്ധ ജലത്തില്‍ കഴുകുന്നത് നല്ലതാണ്. കൂടാതെ പൊടി തുടങ്ങിയ അലര്‍ജിയുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയും വേണം.

പ്രമേഹം കണ്ണിനെ ബാധിക്കുമോ?
കണ്ണിന്റെ ഞരമ്പുകളെയാണ് പ്രമേഹം ബാധിക്കുക.

സാധാരണക്കാരെ അപേക്ഷിച്ച് പ്രമേഹരോഗികളില്‍ കാഴ്ചക്കുറവ് കൂടുതലായി കാണാറുണ്ടോ?
ഉണ്ട്. പ്രമേഹരോഗികളില്‍ കണ്‍കുരു വരാം. കണ്ണിന്റെ മുന്‍ഭാഗത്തുള്ള സുതാര്യമായ നേത്രപടലത്തിന്റെ മുറിവുകളും മറ്റും ഉണങ്ങാന്‍ കാലതാമസവുമെടുക്കാം. ചിലപ്പോള്‍ മുറിവുകള്‍ ഉണങ്ങാതെ ക്രോണിക് അള്‍സര്‍ ആയിത്തീരുകയും ചെയ്യുന്നു. രോഗികളില്‍ ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നീ അണുക്കളുടെ ബാധമൂലം അള്‍സര്‍ വരുവാന്‍ സാധ്യത കൂടുതലാണ്.

ഡയബറ്റിക് റെറ്റിനോപ്പതി എന്താണ്?
രോഗി പോലും അറിയാതെ വളരെ സാവധാനത്തില്‍ കാഴ്ചശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണിത്. പ്രമേഹം കണ്ണിന്റെ ഞരമ്പിനെ ബാധിക്കുന്നു. രോഗത്തിന്റെ ആരംഭഘട്ടത്തില്‍ പലപ്പോഴും യാതൊരു വിധത്തിലുള്ള രോഗലക്ഷണങ്ങളും ഉണ്ടാകാറില്ല. റെറ്റിനയുടെ രക്തക്കുഴലുകള്‍ ചെറിയ ചെറിയ കുമിളകള്‍പോലെ വീര്‍ത്തുവരുന്ന അവസ്ഥയാണിത്.

എന്തുകൊണ്ടാണ് കണ്ണ് ടെസ്റ്റ് ചെയ്യാതെ കണ്ണട വാങ്ങരുത് എന്ന് പറയുന്നത്?
കണ്ണിന്റെ ആരോഗ്യത്തില്‍ നേത്ര പരിശോധനകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പ്രമേഹം രക്തസമ്മര്‍ദ്ദം തുടങ്ങിയ പല രോഗങ്ങളും കണ്ണിന് തകരാറുണ്ടാക്കുന്നു. അതിനാല്‍ വര്‍ഷം തോറും കണ്ണിന്റെ കാഴ്ചശക്തി പരിശോധിക്കണം. പ്രമേഹമുള്ളവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോര്‍മലാക്കി സൂക്ഷിക്കണം. 40 വയസ്സ് കഴിഞ്ഞവര്‍ കണ്ണിലെ പ്രഷര്‍, ഞരമ്പുകളുടെ നില എന്നിവ പരിശോധിച്ചിരിക്കണം. ടെസ്റ്റുചെയ്യാതെ വാങ്ങുന്ന കണ്ണട, കണ്ണിന്റെ ആരോഗ്യത്തെ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്.

കണ്ണിന്റെ ആരോഗ്യത്തിന് എപ്പോഴും ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?
കണ്ണില്‍ കഴിയുന്നതും സ്പര്‍ശിക്കാതിരിക്കുക. കണ്ണ് തിരുമ്മുന്നതും ഒഴിവാക്കുക. യാത്ര കഴിഞ്ഞ് വരുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കണ്ണ് കഴുകുന്നത് ശീലമാക്കാം. വെള്ളം തളിച്ച് കഴുകുന്നതാണ് ഉത്തമമായ രീതി. പലതരം അണുക്കള്‍ കൈകളിലൂടെ കണ്ണിനെ ബാധിക്കാനിടയുണ്ട്. ആദ്യം കൈകള്‍ രണ്ടും സോപ്പിട്ട് കഴുകി വൃത്തിയാക്കണം. എന്നിട്ടേ കണ്ണുകള്‍ കഴുകാനൊരുങ്ങാവൂ.

മാതൃഭൂമി 'സീഡി'ന് അന്താരാഷ്ട്ര അംഗീകാരം

വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ആന്‍ഡ് ന്യൂസ് പബ്ലിഷേഴ്‌സിന്റെ (വാന്‍-ഇഫ്ര) യങ്‌റീഡര്‍ പ്രൈസില്‍ മാതൃഭൂമിക്ക് പ്രത്യേക പ്രശംസ. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സീഡ്പദ്ധതിയാണ് മാതൃഭൂമിക്ക് ഈ അംഗീകാരം നേടിക്കൊടുത്തത്. പൊതുസേവന വിഭാഗത്തില്‍ അവാര്‍ഡ് നിര്‍ണയസമിതിയുടെ പ്രത്യേക പ്രശംസയ്ക്കാണ് മാതൃഭൂമി സീഡ് അര്‍ഹമായത്. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള പതിനെട്ടായിരത്തിലധികം പ്രസിദ്ധീകരണങ്ങളെയും പതിനയ്യായിരത്തിലധികം ഓണ്‍ലൈന്‍ സൈറ്റുകളെയും മൂവായിരത്തിലധികം കമ്പനികളെയും പ്രതിനിധീകരിക്കുന്ന രാജ്യാന്തര സംഘടനയാണ് വാന്‍-ഇഫ്ര.

വിദ്യാര്‍ഥികളില്‍ പ്രകൃതിസംരക്ഷണത്തിന്റെയും പരിസ്ഥിതിബോധത്തിന്റെയും പ്രാധാന്യം എത്തിക്കുകയാണ് ഈ കര്‍മപദ്ധതിയുടെ ദൗത്യമെന്ന് അവാര്‍ഡ്‌നിര്‍ണയസമിതി കണ്ടെത്തി. ബൃഹത്തായ ഈ പരിസ്ഥിതി പ്രസ്ഥാനത്തിനായി മാതൃഭൂമിയും പദ്ധതിയോട് സഹകരിക്കുന്ന മറ്റുള്ളവരും നടത്തുന്ന യത്‌നം പ്രത്യേക പരിഗണന അര്‍ഹിക്കുന്നതാണെന്നും വിധികര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടി.

മഹത്തായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും ശക്തമായ കൂട്ടായ്മകള്‍ സൃഷ്ടിക്കാനും മാതൃഭൂമിയുടെ ഈ യത്‌നം മറ്റു പത്രങ്ങള്‍ക്ക് മാതൃകയാകുമെന്നും സമിതി അഭിപ്രായപ്പെട്ടു. വാന്‍-ഇഫ്ര യങ് റീഡര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ലിന്‍ മക്‌മെയിനിന്റെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരടങ്ങിയ പതിനൊന്നംഗ സമിതിയാണ് അവാര്‍ഡ്‌നിര്‍ണയം നടത്തിയത്.

ബുധനാഴ്ച വിയന്നയില്‍ നടക്കുന്ന വേള്‍ഡ് ന്യൂസ്‌പേപ്പേഴ്‌സ് കോണ്‍ഗ്രസ് ആന്‍ഡ് വേള്‍ഡ് എഡിറ്റേഴ്‌സ് ഫോറത്തില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങും. ഇതുവരെയായി അയ്യായിരത്തിലധികം സ്‌കൂളുകള്‍ സീഡ് പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. മാതൃഭൂമിയിലെ ജീവനക്കാരുടെയും പദ്ധതിയില്‍ അംഗങ്ങളായ വിദ്യാര്‍ഥികളുടെയും കോ-ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകരുടെ നേതൃത്വത്തില്‍ ഊര്‍ജസംരക്ഷണം, ജലസംരക്ഷണം, പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജനം, ജൈവവൈവിധ്യസംരക്ഷണം തുടങ്ങി വിവിധപ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളിലും പുറത്തുമായി നടത്തി.

ഇതിലൂടെ തങ്ങളുടെ വീടുകളില്‍ വരെ സീഡ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ വിദ്യാര്‍ഥികള്‍ പ്രേരിതരായെന്നും അവാര്‍ഡ്‌നിര്‍ണയസമിതി കണ്ടെത്തി. 20 ലക്ഷത്തോളം രൂപയാണ് മികച്ച പ്രവര്‍ത്തനം നടത്തിയ വിദ്യാലയങ്ങള്‍ക്ക് കാഷ് പ്രൈസായി നല്‍കിയത്. വിന്‍ടെക് പബ്ലിക്കേഷന്‍സ്, ആലുവ പരിസ്ഥിതിസംരക്ഷണസംഘം എന്നിവയുടെ സഹകരണത്തോടെയാണ് മാതൃഭൂമി സീഡ് പദ്ധതി നടപ്പാക്കുന്നത്.

മേഘാട്രോപിക്‌സ് ഭ്രമണപഥത്തില്‍

ചെന്നൈ: നാല് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി.സി. 18 വിജയകരമായി വിക്ഷേപിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹം കുതിച്ചുയര്‍ന്നത്. കാലാവസ്ഥാ പഠന മേഖലയില്‍ വന്‍ കുതിപ്പിന് വഴിയൊരുക്കുമെന്ന് കരുതപ്പെടുന്ന ഇന്ത്യ-ഫ്രഞ്ച് സംയുക്തസംരംഭമായ മേഘാട്രോപിക്‌സ് ആണ് പി.എസ്.എല്‍.വി. 18 താത്കാലിക ഭ്രമണപഥത്തിലെത്തിച്ച മുഖ്യ ഉപഗ്രഹം.

ഫ്രഞ്ച് ബഹിരാകാശ ഗവേഷണ സ്ഥാപനമായ സി.എന്‍.ഇ.എസും ഇന്ത്യയിലെ ഐ.എസ്.ആര്‍.ഒ.യും സംയുക്തമായി വികസിപ്പിച്ചെടുത്ത മേഘയില്‍ മുഖ്യമായും നാല് ശാസ്ത്രീയ ഉപകരണങ്ങളാണുള്ളത്. ഇതില്‍ മദ്രാസ് മഴയുടെയും മേഘങ്ങളുടെയും ഗതിവിഗതികളും സഫിര്‍ ഈര്‍പ്പത്തിന്റെ ഉള്ളുകള്ളികളും സ്‌ക്രാബ് ഊര്‍ജ വ്യതിയാനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. മഴമേഘങ്ങളെക്കുറിച്ചുള്ള സമഗ്ര പഠനത്തിലൂടെ കാലവര്‍ഷവും ചുഴലിക്കൊടുങ്കാറ്റുകളുമൊക്കെ കുറെക്കൂടി കൃത്യതയോടെ പ്രവചിക്കാനാവുമെന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

1000 കിലോഗ്രാം ഭാരമുള്ള മേഘാട്രോപിക്‌സും 42 കിലോഗ്രാം മൊത്തം ഭാരം വരുന്ന മൂന്നു ചെറുഉപഗ്രഹങ്ങളുമാണ് പി.എസ്.എല്‍.വി സി 18 ലുണ്ടായിരുന്നത്. എസ്.ആര്‍.എം യൂണിയവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച എസ്ആര്‍എംസാറ്റ്(10.9 കിലോഗ്രാം ഭാരം) ഐ.ഐ.ടി.പി കാണ്‍പൂരിന്റെ ജുഗുനു(മൂന്നു കിലോഗ്രാം) ലക്‌സംബര്‍ഗില്‍ നിന്നുള്ള വെസ്സല്‍സാറ്റ്(28.7 കിലോഗ്രാം) എന്നിവയാണ് മെഘാട്രോപ്ക്‌സിന് പുറമേ പി.സി.എല്‍.വി ഭ്രമണപഥത്തിലെത്തിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം കൃത്യമായ സമയത്ത് തന്നെ 867 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ മേഘാട്രോപിക്‌സിനെയും ചെറുഉപഗ്രഹങ്ങളേയും പി.എസ്.എല്‍.വി സി 18 എത്തിച്ചു. നിശ്ചയിച്ചതില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ മാത്രമാണ് മാറ്റമുണ്ടായതെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ഈ അഭിമാനമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാനും മറ്റ് പ്രധാന ശാസ്ത്രജ്ഞന്മാരും തമിഴ്‌നാട് ഗവര്‍ണര്‍ കെ റോസയ്യ എന്നിവരും ബഹിരാകാശ കേന്ദ്രത്തില്‍ സന്നിഹിതരായിരുന്നു.