Tuesday, 14 August 2012

അലങ്കാരക്കോഴികള്‍ ഇനി വീടുകളിലും കൂവും

ഷൂസിട്ട ചൈനീസ് സുന്ദരിയെയും ബ്രിട്ടീഷ് പോരുകാരിയെയുമെല്ലാം ഇനി വീടുകളിലും കോഴിക്കൂട്ടിലും വളര്‍ത്താം. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയിലെ പ്രദര്‍ശന വിഭാഗത്തിലുണ്ടായിരുന്ന കോഴിയിനങ്ങളുടെ കുഞ്ഞുങ്ങളെ പൊതുജനങ്ങള്‍ക്ക് വിറ്റുതുടങ്ങി. 10 ഓളം ഇനങ്ങളാണ് വില്പനയ്ക്കുള്ളത്. ഇവയ്ക്ക് ആവശ്യക്കാരും ധാരാളം.
അലങ്കാരത്തിനൊപ്പം ആദായവും എന്നതാണ് ഈ കോഴികളുടെ പ്രത്യേകത. നല്ല ചന്തമാണ്. തൊപ്പിക്കോഴികള്‍ കറുപ്പും വെളുപ്പും നിറങ്ങളിലുണ്ട്. കൊച്ചുപൂക്കള്‍ വിരിഞ്ഞുനില്‍ക്കുമ്പോലുള്ള തൂവലുള്ളത് മില്ലി ഫ്ലോര്‍, കുഷിന്‍ ബാന്റമാണ് ഷൂവണിഞ്ഞ സുന്ദരി. കുഷിന്റെ കാലുമൂടിയുള്ള ചെറുതൂവല്‍ കണ്ടാല്‍ ഷൂസിട്ടിരിക്കുകയാണെന്നേ തോന്നു. നടത്തം കാണാനും നല്ലഭംഗി.
ഷൂസിട്ട ജപ്പാന്‍ സുന്ദരിയാണ് ജാപ്പനീസ് ബാന്റം, ഓള്‍ഡ് ഇംഗ്ലീഷ് ഗയിമാണ് ബ്രിട്ടീഷ് പോരുകാരി. ഉയരവും നടപ്പും കണ്ടാലേ അറിയാം പോരുകാരി തന്നെയെന്ന്.
ഭംഗിയുള്ള നാടന്‍കോഴി ഇനങ്ങളും ഹാച്ചറിയില്‍നിന്ന് വാങ്ങാം. കടകനാഥ് എന്ന കരിങ്കോഴി, ഇന്‍ഡ്യന്‍ പോരുകാരി കോഴിയായ അസീല്‍, നിക്കോബാര്‍ ദ്വീപില്‍ നിന്നുള്ള പാത്തക്കോഴിയായ നിക്കോബാരി, കഴുത്തില്‍ പൂട ഇല്ലാത്ത നേക്കഡ് നെക്ക് എന്നിവയൊക്കെ ആരെയും ആകര്‍ഷിക്കും.
നേക്കഡ് നെക്ക് തനി കേരള. ഒരുദിവസം പ്രായമുള്ള കൊഴിക്കുഞ്ഞിന് 70 രൂപയാണ് വില. ഒരു മാസത്തിന് 100 രൂപ, ഒന്ന് മുതല്‍ രണ്ട് മാസം വരെ 150 രൂപ, രണ്ടു മുതല്‍ മൂന്ന് മാസം വരെ 200 രൂപ, മൂന്ന് മുതല്‍ നാലു മാസം വരെ 250 രൂപ, നാലുമുതല്‍ അഞ്ചുമാസം വരെ 300 രൂപ, അഞ്ചു മാസത്തിന് മുകളില്‍ 350 രൂപ എന്നിങ്ങനെയാണ് വില.
ഒരുദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ലഭിക്കും. അല്ലാത്ത കോഴിക്കുഞ്ഞുങ്ങളെ വ്യാഴാഴ്ചകളിലാണ് കിട്ടുക. വിരിഞ്ഞിറങ്ങുന്ന അന്നുതന്നെ കോഴിക്കുഞ്ഞുങ്ങളെ കിട്ടാന്‍ ഹാച്ചറിയില്‍ നേരിട്ട് ബുക്കുചെയ്യണം.

വീട്ടമ്മയ്ക്ക് കൂട്ടുകാരി മുട്ടക്കോഴികള്‍

തിരുവനന്തപുരം അമ്പലമുക്കിലെ ശ്രീകൃഷ്ണാ ലെയിന്‍ ചെറുമഠം വീട്ടിലെ ഉഷാകുമാരിക്ക് കോഴിവളര്‍ത്തലിന് ആഗ്രഹമുണ്ടായത് രണ്ടുവര്‍ഷം മുമ്പാണ്. ഭര്‍ത്താവ് മയൂരാനന്ദന്‍ ജോലിക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന ഏകാന്തത മറക്കാന്‍ ഇത് സഹായമായി.

തുടക്കത്തില്‍ വീട്ടില്‍ അരിച്ചുകിട്ടുന്ന ഗോതമ്പുപൊടിയും തവിടും ധാന്യാവശിഷ്ടങ്ങളും ഒഴിവാക്കിയ പച്ചക്കറി ഭാഗങ്ങളും മിച്ചം വരുന്ന ഭക്ഷണവുമാണ് ഇവയ്ക്ക് നല്കിയത്.

വീട് ഉള്‍പ്പെടെ 12 സെന്റ് സ്ഥലമുള്ള നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടെ മൂന്നുസെന്റ് സ്ഥലം കോഴിവളര്‍ത്തലിനായി മാറ്റിവെച്ചിരിക്കുന്നു. വളപ്പില്‍ തുറന്നുവിട്ട് വളര്‍ത്തുന്ന ഇവയെ രാത്രി മാത്രമാണ് കൂട്ടിലടയ്ക്കുക. മുട്ടക്കോഴികളുടെ ഇനമായ ഗ്രാമശ്രീ, ഗിരിരാജ, നേക്കഡ് നെക്ക്, മുള്ളന്‍കോഴി, നാടന്‍കോഴി എന്നിവയോടൊപ്പം കോഴിപ്പോരിന് പ്രസിദ്ധമായ അസീല്‍ വര്‍ഗത്തില്‍പ്പെട്ട പോരുകോഴിയും ഉള്‍പ്പെടെ 50 വലിയ കോഴികളും 20 കുഞ്ഞുങ്ങളുമാണ് വളര്‍ത്തുന്നത്.

രാവിലെ ആറു മണിക്ക് കൂടുതുറന്നുവിടുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് സ്റ്റാര്‍ട്ടര്‍ തീറ്റയും മറ്റുള്ളവയ്ക്ക് 20 ആഴ്ച വരെ പ്രായമുള്ളതിന് ഗ്രോവര്‍ തീറ്റയും അതിനു മേലുള്ളവയ്ക്ക് ലേയര്‍ തീറ്റയുമാണ് നല്കുന്നത്.

രാവിലെ രണ്ടു കിലോയും വൈകിട്ട് നാലു മണിക്ക് ഗോതമ്പും അരിയും മക്കാചോളവും പൊടിച്ചുകലര്‍ത്തി രണ്ടു കിലോ വീതവും നല്കും. ഉച്ചനേരങ്ങളില്‍ വീട്ടിലും അയല്‍വീടുകളിലും മിച്ചംവരുന്ന കറി ഉള്‍പ്പെടെയുള്ള ആഹാരാവശിഷ്ടങ്ങള്‍ ശേഖരിച്ച് അവയും നല്കും. അതിനു പുറമെ വീട്ടുവളപ്പില്‍ കൃഷി ചെയ്തിരിക്കുന്ന നേപ്പിയര്‍ പുല്ല്, മുരിങ്ങ ഇല, പപ്പായ ഇല, മറ്റ് പാഴ് കളകളും പറിച്ച് കെട്ടിത്തൂക്കിയിടും. അവയും കൊത്തിത്തിന്നും.ശരാശരി ഒരു ദിവസം 25 മുതല്‍ 30 വരെ മുട്ടകള്‍ ലഭിക്കും. അഞ്ചുരൂപ നിരക്കിലാണ് മുട്ട വില്ക്കുന്നത്.

മാസത്തിലൊരു തവണ കൂടും പരിസരവും വൃത്തിയാക്കി പുതിയ മരപ്പൊടി വിതറും.

വട്ടിയൂര്‍ക്കാവ് മൃഗാസ്പത്രിയില്‍നിന്നും വരുന്ന കുടുംബശ്രീ അംഗങ്ങളാണ് ക്രമമായി ഇവിടെയെത്തി രോഗപ്രതിരോധത്തിനുള്ള കുത്തിവെപ്പ് നല്കുന്നത്. ഒരു കോഴിക്ക് രണ്ട് രൂപയാണ് നിരക്ക്.

ഒരു കിലോ തീറ്റയ്ക്ക് 17 രൂപയാണ്. ദിവസവും 80 രൂപ തീറ്റയ്ക്ക് ചെലവാകും. മുട്ടവിറ്റ് ശരാശരി 125 രൂപയും കിട്ടും. എങ്ങനെയായാലും ദിവസം 45 രൂപ ലാഭം വരും. അതോടൊപ്പം മുട്ട ഉത്പാദനം കഴിഞ്ഞ കോഴികളെ വില്ക്കുമ്പോഴും നല്ല വില കിട്ടും. ഫോണ്‍: 9447169069.

അങ്കക്കലിയുടെ കൊക്കരക്കോ

കൊക്കൊക്കോ കോ...വിരിഞ്ഞ നെഞ്ചും ഉയര്‍ത്തിപ്പിടിച്ച തലയുമായി കാകന്‍ നീട്ടിയൊന്നു കൂകി. അതുകേട്ടതോടെ മൂലാന് കലിയിളകി. ചിറകും തൂവലും വിടര്‍ത്തി ഒറ്റക്കുതിപ്പ്. കാലില്‍ കയര്‍കെട്ടി ആഴത്തില്‍ കുഴിച്ചിട്ട ഇരുമ്പുകുറ്റിയും പറിച്ച് നേരെ കാകന് മുന്നില്‍ . പിന്നെ കണ്ടത് പൊരിഞ്ഞ അങ്കം. പരസ്പരം കൊത്തിക്കീറുന്നതിനിടയില്‍ ഉണ്ണിക്കുട്ടി ചാടിവീണ് രണ്ടിനെയും പിടിച്ചുമാറ്റി. ഇതാണ് നായാടിപ്പാറ കാവില്‍കൊടക്കാട്ട് ഉണ്ണിക്കുട്ടിയുടെ അങ്കച്ചേകവന്‍മാര്‍. അമ്പതോളം അങ്കക്കോഴികള്‍.. വീടിനോട് ചേര്‍ന്ന് വലയിട്ടുതിരിച്ച സ്ഥലത്ത് തലയുയര്‍ത്തിപ്പിടിച്ച് റോന്തുചുറ്റുന്ന പടയാളികള്‍. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ജീവനക്കാരനായ ഉണ്ണിക്കൃഷ്ണന്‍ എന്ന ഉണ്ണിക്കുട്ടിക്ക് ആദ്യം അങ്കക്കോഴികള്‍ ഒരു കൗതുകമായിരുന്നു. പിന്നെ ഒരു ആവേശമായി. ഇപ്പോള്‍ ജീവിതവും. 
എന്തൊക്കെയായാലും കോഴിയല്ലേ എന്നുപറഞ്ഞ് ചെറുതാക്കണ്ട. വെറും കോഴികളല്ല ഇവര്‍. പറയുന്ന വിലകൊടുത്ത് ഇവരില്‍ ഓരോരുത്തരെയും വാങ്ങാന്‍ കേരളത്തിനകത്തും പുറത്തും ആളുകളുണ്ട്. നാല് പോരില്‍ ജയിച്ചവനാണ് ചുവപ്പും കറുപ്പും നിറംകലര്‍ന്ന കാകന്‍. മൂലാനും ഒട്ടും മോശക്കാരനല്ല. മൂന്ന് പോരില്‍ ജയിച്ചിട്ടുണ്ട്. അസീല്‍, പൊന്‍ഡ്രം തുടങ്ങിയവന്‍മാരൊക്കെ ഒന്നിനൊന്ന് കേമന്‍മാര്‍. ഈ പേരുകളൊക്കെ കോഴിയങ്കക്കാരുടെ സാങ്കേതികഭാഷയാണ്. നിറവും രൂപവും നോക്കിയാണ് പേരിടല്‍. നല്ല അങ്കക്കോഴികള്‍ക്ക് ചില ലക്ഷണങ്ങളൊക്കെയുണ്ട്. കൊക്കിന് നീളം വളരെ കുറവായിരിക്കും. അറ്റം കൂര്‍ത്ത് തത്തമ്മയുടേതുപോലെ വളഞ്ഞിരിക്കും. നീണ്ട വാല്. ഇത് പലപ്പോഴും ഒരു മീറ്ററോളം നീളം കാണും. നല്ല വേട്ടനായുടെ ശൗര്യം. ഒന്നോ രണ്ടോ അങ്കത്തില്‍ വിജയിക്കുകകൂടി ചെയ്താല്‍ 35,000, 40,000 രൂപവരെ വിലനല്‍കാന്‍ ആളുകളുണ്ട്. കേരളത്തിന് പുറത്താണ് കോഴിപ്പോര് അധികവും നടക്കുന്നത്. അങ്കത്തിന്റെ സീസണായാല്‍ ഉണ്ണിക്കുട്ടിയുടെ ഫോണിന് വിശ്രമമില്ല.
അങ്കക്കോഴികളുടെ സ്വഭാവവും സാധാരണ കോഴികളുടേതല്ല. വേട്ടനായ്ക്കളുടേതാണ്. പോരുതുടങ്ങിയാല്‍ ഏതെങ്കിലും ഒന്ന് ചത്ത്മലയ്ക്കും വരെ അത് തുടരും. അത്രയ്ക്കും പകയാണ്. ഒരു വയസ്സുള്ള കോഴികളെയാണ് പോരിനിറക്കുക. 
ജോക്കി(പരിശീലകന്‍)യുടെ കീഴില്‍ കുറേക്കാലം പരിശീലനമുണ്ട്. വെള്ളത്തില്‍ നിന്നാണ് പരിശീലനം തുടങ്ങുക. പിന്നെ കരയിലേക്ക്. കുറേക്കാലം ഇരുട്ടറവാസം. അതുംകൂടിക്കഴിഞ്ഞ് പുറത്തിറക്കിയാല്‍ ഒന്നാംതരം അങ്കച്ചേകവനായിട്ടുണ്ടാകും. കണ്ണുകളില്‍ പോലും ക്രൂരത തളംകെട്ടിക്കിടക്കും. ആന്ധ്ര, കര്‍ണാടക, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് നല്ല ഇനങ്ങളുടെ കുഞ്ഞുങ്ങളെ ഉണ്ണിക്കുട്ടി കൊണ്ടുവരിക. പിന്നെ സ്വന്തം ഫാമില്‍ ബ്രീഡ് ചെയ്‌തെടുക്കും. 
കമ്പം, മണിച്ചോളം, പച്ചച്ചോളം, മുത്താറി തുടങ്ങിയവയൊക്കെയാണ് പ്രധാന ഭക്ഷണം. കാല്‍സ്യം പ്രോട്ടീന്‍, സമയാസമയങ്ങളില്‍ കുത്തിവെപ്പ് എന്നിവയുമുണ്ട്. അങ്കത്തിനൊരുങ്ങുമ്പോള്‍ മെനു വേറെയാണ്. പറഞ്ഞു തീരുംമുമ്പേ...കോ...താക്കീതിന്റെ സ്വരത്തില്‍ ഒരു മുരളല്‍.. ഒരു ചേകവന്‍ കൊത്തിത്തിന്നുന്നതിനിടയില്‍ മറ്റേയാളുടെ അധികാരപരിധിക്കുള്ളിലേക്ക് കയറിയതാണ്. അപ്പോഴേക്കും രണ്ടുപേരും തലനീട്ടി ചിറകുവിടര്‍ത്തി യുദ്ധത്തിനൊരുങ്ങി. ഉണ്ണിക്കുട്ടി ഓടിയെത്തി ഒന്നിനെ പിടിച്ചുമാറ്റി. ഇല്ലെങ്കില്‍ ഏതെങ്കിലും ഒന്നേ ബാക്കിയുണ്ടാവൂ.

വീട്ടമ്മയ്ക്ക് കൂട്ടുകാരി മുട്ടക്കോഴികള്‍

തിരുവനന്തപുരം അമ്പലമുക്കിലെ ശ്രീകൃഷ്ണാ ലെയിന്‍ ചെറുമഠം വീട്ടിലെ ഉഷാകുമാരിക്ക് കോഴിവളര്‍ത്തലിന് ആഗ്രഹമുണ്ടായത് രണ്ടുവര്‍ഷം മുമ്പാണ്. ഭര്‍ത്താവ് മയൂരാനന്ദന്‍ ജോലിക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന ഏകാന്തത മറക്കാന്‍ ഇത് സഹായമായി.

തുടക്കത്തില്‍ വീട്ടില്‍ അരിച്ചുകിട്ടുന്ന ഗോതമ്പുപൊടിയും തവിടും ധാന്യാവശിഷ്ടങ്ങളും ഒഴിവാക്കിയ പച്ചക്കറി ഭാഗങ്ങളും മിച്ചം വരുന്ന ഭക്ഷണവുമാണ് ഇവയ്ക്ക് നല്കിയത്.

വീട് ഉള്‍പ്പെടെ 12 സെന്റ് സ്ഥലമുള്ള നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടെ മൂന്നുസെന്റ് സ്ഥലം കോഴിവളര്‍ത്തലിനായി മാറ്റിവെച്ചിരിക്കുന്നു. വളപ്പില്‍ തുറന്നുവിട്ട് വളര്‍ത്തുന്ന ഇവയെ രാത്രി മാത്രമാണ് കൂട്ടിലടയ്ക്കുക. മുട്ടക്കോഴികളുടെ ഇനമായ ഗ്രാമശ്രീ, ഗിരിരാജ, നേക്കഡ് നെക്ക്, മുള്ളന്‍കോഴി, നാടന്‍കോഴി എന്നിവയോടൊപ്പം കോഴിപ്പോരിന് പ്രസിദ്ധമായ അസീല്‍ വര്‍ഗത്തില്‍പ്പെട്ട പോരുകോഴിയും ഉള്‍പ്പെടെ 50 വലിയ കോഴികളും 20 കുഞ്ഞുങ്ങളുമാണ് വളര്‍ത്തുന്നത്.

രാവിലെ ആറു മണിക്ക് കൂടുതുറന്നുവിടുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് സ്റ്റാര്‍ട്ടര്‍ തീറ്റയും മറ്റുള്ളവയ്ക്ക് 20 ആഴ്ച വരെ പ്രായമുള്ളതിന് ഗ്രോവര്‍ തീറ്റയും അതിനു മേലുള്ളവയ്ക്ക് ലേയര്‍ തീറ്റയുമാണ് നല്കുന്നത്.

രാവിലെ രണ്ടു കിലോയും വൈകിട്ട് നാലു മണിക്ക് ഗോതമ്പും അരിയും മക്കാചോളവും പൊടിച്ചുകലര്‍ത്തി രണ്ടു കിലോ വീതവും നല്കും. ഉച്ചനേരങ്ങളില്‍ വീട്ടിലും അയല്‍വീടുകളിലും മിച്ചംവരുന്ന കറി ഉള്‍പ്പെടെയുള്ള ആഹാരാവശിഷ്ടങ്ങള്‍ ശേഖരിച്ച് അവയും നല്കും. അതിനു പുറമെ വീട്ടുവളപ്പില്‍ കൃഷി ചെയ്തിരിക്കുന്ന നേപ്പിയര്‍ പുല്ല്, മുരിങ്ങ ഇല, പപ്പായ ഇല, മറ്റ് പാഴ് കളകളും പറിച്ച് കെട്ടിത്തൂക്കിയിടും. അവയും കൊത്തിത്തിന്നും.ശരാശരി ഒരു ദിവസം 25 മുതല്‍ 30 വരെ മുട്ടകള്‍ ലഭിക്കും. അഞ്ചുരൂപ നിരക്കിലാണ് മുട്ട വില്ക്കുന്നത്.

മാസത്തിലൊരു തവണ കൂടും പരിസരവും വൃത്തിയാക്കി പുതിയ മരപ്പൊടി വിതറും.

വട്ടിയൂര്‍ക്കാവ് മൃഗാസ്പത്രിയില്‍നിന്നും വരുന്ന കുടുംബശ്രീ അംഗങ്ങളാണ് ക്രമമായി ഇവിടെയെത്തി രോഗപ്രതിരോധത്തിനുള്ള കുത്തിവെപ്പ് നല്കുന്നത്. ഒരു കോഴിക്ക് രണ്ട് രൂപയാണ് നിരക്ക്.

ഒരു കിലോ തീറ്റയ്ക്ക് 17 രൂപയാണ്. ദിവസവും 80 രൂപ തീറ്റയ്ക്ക് ചെലവാകും. മുട്ടവിറ്റ് ശരാശരി 125 രൂപയും കിട്ടും. എങ്ങനെയായാലും ദിവസം 45 രൂപ ലാഭം വരും. അതോടൊപ്പം മുട്ട ഉത്പാദനം കഴിഞ്ഞ കോഴികളെ വില്ക്കുമ്പോഴും നല്ല വില കിട്ടും. ഫോണ്‍: 9447169069.

വീട്ടമ്മയ്ക്ക് കൂട്ടുകാരി മുട്ടക്കോഴികള്‍

തിരുവനന്തപുരം അമ്പലമുക്കിലെ ശ്രീകൃഷ്ണാ ലെയിന്‍ ചെറുമഠം വീട്ടിലെ ഉഷാകുമാരിക്ക് കോഴിവളര്‍ത്തലിന് ആഗ്രഹമുണ്ടായത് രണ്ടുവര്‍ഷം മുമ്പാണ്. ഭര്‍ത്താവ് മയൂരാനന്ദന്‍ ജോലിക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന ഏകാന്തത മറക്കാന്‍ ഇത് സഹായമായി.
തുടക്കത്തില്‍ വീട്ടില്‍ അരിച്ചുകിട്ടുന്ന ഗോതമ്പുപൊടിയും തവിടും ധാന്യാവശിഷ്ടങ്ങളും ഒഴിവാക്കിയ പച്ചക്കറി ഭാഗങ്ങളും മിച്ചം വരുന്ന ഭക്ഷണവുമാണ് ഇവയ്ക്ക് നല്കിയത്.
വീട് ഉള്‍പ്പെടെ 12 സെന്റ് സ്ഥലമുള്ള നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടെ മൂന്നുസെന്റ് സ്ഥലം കോഴിവളര്‍ത്തലിനായി മാറ്റിവെച്ചിരിക്കുന്നു. വളപ്പില്‍ തുറന്നുവിട്ട് വളര്‍ത്തുന്ന ഇവയെ രാത്രി മാത്രമാണ് കൂട്ടിലടയ്ക്കുക. മുട്ടക്കോഴികളുടെ ഇനമായ ഗ്രാമശ്രീ, ഗിരിരാജ, നേക്കഡ് നെക്ക്, മുള്ളന്‍കോഴി, നാടന്‍കോഴി എന്നിവയോടൊപ്പം കോഴിപ്പോരിന് പ്രസിദ്ധമായ അസീല്‍ വര്‍ഗത്തില്‍പ്പെട്ട പോരുകോഴിയും ഉള്‍പ്പെടെ 50 വലിയ കോഴികളും 20 കുഞ്ഞുങ്ങളുമാണ് വളര്‍ത്തുന്നത്.
രാവിലെ ആറു മണിക്ക് കൂടുതുറന്നുവിടുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് സ്റ്റാര്‍ട്ടര്‍ തീറ്റയും മറ്റുള്ളവയ്ക്ക് 20 ആഴ്ച വരെ പ്രായമുള്ളതിന് ഗ്രോവര്‍ തീറ്റയും അതിനു മേലുള്ളവയ്ക്ക് ലേയര്‍ തീറ്റയുമാണ് നല്കുന്നത്.
രാവിലെ രണ്ടു കിലോയും വൈകിട്ട് നാലു മണിക്ക് ഗോതമ്പും അരിയും മക്കാചോളവും പൊടിച്ചുകലര്‍ത്തി രണ്ടു കിലോ വീതവും നല്കും. ഉച്ചനേരങ്ങളില്‍ വീട്ടിലും അയല്‍വീടുകളിലും മിച്ചംവരുന്ന കറി ഉള്‍പ്പെടെയുള്ള ആഹാരാവശിഷ്ടങ്ങള്‍ ശേഖരിച്ച് അവയും നല്കും. അതിനു പുറമെ വീട്ടുവളപ്പില്‍ കൃഷി ചെയ്തിരിക്കുന്ന നേപ്പിയര്‍ പുല്ല്, മുരിങ്ങ ഇല, പപ്പായ ഇല, മറ്റ് പാഴ് കളകളും പറിച്ച് കെട്ടിത്തൂക്കിയിടും. അവയും കൊത്തിത്തിന്നും.ശരാശരി ഒരു ദിവസം 25 മുതല്‍ 30 വരെ മുട്ടകള്‍ ലഭിക്കും. അഞ്ചുരൂപ നിരക്കിലാണ് മുട്ട വില്ക്കുന്നത്.
മാസത്തിലൊരു തവണ കൂടും പരിസരവും വൃത്തിയാക്കി പുതിയ മരപ്പൊടി വിതറും.
വട്ടിയൂര്‍ക്കാവ് മൃഗാസ്പത്രിയില്‍നിന്നും വരുന്ന കുടുംബശ്രീ അംഗങ്ങളാണ് ക്രമമായി ഇവിടെയെത്തി രോഗപ്രതിരോധത്തിനുള്ള കുത്തിവെപ്പ് നല്കുന്നത്. ഒരു കോഴിക്ക് രണ്ട് രൂപയാണ് നിരക്ക്.
ഒരു കിലോ തീറ്റയ്ക്ക് 17 രൂപയാണ്. ദിവസവും 80 രൂപ തീറ്റയ്ക്ക് ചെലവാകും. മുട്ടവിറ്റ് ശരാശരി 125 രൂപയും കിട്ടും. എങ്ങനെയായാലും ദിവസം 45 രൂപ ലാഭം വരും. അതോടൊപ്പം മുട്ട ഉത്പാദനം കഴിഞ്ഞ കോഴികളെ വില്ക്കുമ്പോഴും നല്ല വില കിട്ടും. ഫോണ്‍: 9447169069.

ആനത്തൊട്ടാവാടി -കാലികള്‍ക്ക് മാരകം

പശുക്കളില്‍ മാരകമായ വിഷബാധയുണ്ടാക്കുന്ന സസ്യമാണ് റോഡരികിലും റെയില്‍പ്പാളങ്ങളുടെ ഇരുവശങ്ങളിലും സുലഭമായി കണ്ടുവരുന്ന ആനത്തൊട്ടാവാടി. ഇവയുടെ ഇളം ചെടികളില്‍ കൂടുതലായി കണ്ടുവരുന്ന മൈമോസില്‍ എന്ന വിഷാംശമാണ് വിഷബാധകള്‍ക്ക് കാരണം. 

ശരീരത്തില്‍ നീര്‍ക്കെട്ട്, ശ്വാസതടസ്സം, വിറയല്‍, തീറ്റ തിന്നാതിരിക്കല്‍, നടക്കാന്‍ ബുദ്ധിമുട്ട് മുതലായവ പൊതുവായ രോഗലക്ഷണമാണ്. 

രോഗലക്ഷണങ്ങള്‍ക്കനുസരിച്ചാണ് ചികിത്സ നല്കിവരുന്നത്.

Monday, 18 June 2012

പുകവലി ചികിത്സിക്കേണ്ട രോഗമോ?


മെയ് 31 ലോക പുകയില വിരുദ്ധദിനമായി ആചരിക്കുകയാണ്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ലോകജനതയെ ബോധവത്കരിക്കുകയെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
'പുകയില നിയന്ത്രണത്തിനെതിരെ
വ്യാവസായിക തലത്തിലെ ഇടപെടലുകള്‍' എന്നതാണ് ഈ വര്‍ഷത്തെ പുകയിലവിരുദ്ധ ദിനത്തിന്റെ പ്രമേയമായി ലോകാരോഗ്യസംഘടന അംഗീകരിച്ചിരിക്കുന്നത്. പുകയില നിയന്ത്രണത്തിന്റെ പരമപ്രധാനമായ ലക്ഷ്യം പുകയിലജന്യ രോഗങ്ങളും തന്മൂലമുണ്ടായേക്കാവുന്ന മരണങ്ങളും തടയുക എന്നതാണ്. പുകയിലയുടെ ഉപയോഗം തടയുന്നതിനും ഈ ശീലത്തിന് അടിമപ്പെട്ടവരെ അതില്‍ നിന്ന് മോചിപ്പിക്കുന്നതിനുമുള്ള അടിയന്തര നടപടികളിലൂടെ മാത്രമേ ഈ ലക്ഷ്യം സാധ്യമാവുകയുള്ളൂ.
ഇത്തരം നടപടികള്‍ തീര്‍ച്ചയായും പുകയിലക്കമ്പനികളുടെയും അനുബന്ധമേഖലകളുടെയും താത്പര്യങ്ങള്‍ക്ക് കടകവിരുദ്ധമാകുമെന്നതില്‍ സംശയമില്ല. ആയതുകൊണ്ടുതന്നെ സര്‍വ സന്നാഹങ്ങളുമുപയോഗിച്ച് ഇവയെ അതിജീവിക്കാനുള്ള വിപണനതന്ത്രങ്ങളാണ് അവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കായികമത്സരങ്ങള്‍ മുതല്‍ ശാസ്ത്ര ഗവേഷണങ്ങള്‍വരെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഈ തന്ത്രങ്ങളുടെ ഭാഗമാണ്. ഇത്തരം കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് ചെറുത്ത് തോല്‍പ്പിക്കാനുള്ള ഇച്ഛാശക്തിയാണ് പൊതുജനാരോഗ്യ പ്രസ്ഥാനങ്ങളുടെയും അധികൃതരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്.
ആഗോളതലത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ പേരുടെ മരണഹേതുവാകുന്നതും എന്നാല്‍ തടയപ്പെടാവുന്നതുമായ മാരകവിപത്താണ് പുകയിലജന്യരോഗങ്ങള്‍. വര്‍ഷംതോറും ആറ് ദശലക്ഷം ആളുകളുടെ മരണത്തിന് ഇത് കാരണമാവുന്നു. ഇങ്ങനെ സംഭവിക്കുന്ന മരണങ്ങളില്‍ ഏറിയപങ്കും വികസ്വര രാഷ്ട്രങ്ങളിലാണ്. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ 2030-ഓടെ മരണനിരക്ക് എട്ട്ദശലക്ഷം കവിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ 2003-ല്‍ നടന്ന കണ്‍വെന്‍ഷന്‍ അന്തര്‍ദേശീയ തലത്തില്‍ പുകയില ഉപയോഗ നിയന്ത്രണം നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ പുറപ്പെടുവിക്കുകയുണ്ടായി. ഈ രേഖ ഏറ്റവുമാദ്യം അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. 2010-ല്‍ പൂര്‍ത്തിയായ സര്‍വേ ഫലമനുസരിച്ച് ഏകദേശം 275 ദശലക്ഷം ഇന്ത്യക്കാര്‍ പുകയില ഉപയോഗിക്കുന്നു. പുരുഷന്മാരില്‍ 48 ശതമാനവും സ്ത്രീകളില്‍ 20 ശതമാനവുമാണ് ഇതിന്റെ തോത്. പുകവലിക്കാരുടെ എണ്ണത്തില്‍ ചൈനയ്ക്ക് തൊട്ടുപിറകെയാണ് നമ്മുടെ സ്ഥാനം. 19 വയസ്സിനുമേല്‍ പ്രായമുള്ളവരില്‍ മൂന്നിലൊരാള്‍ പുകയില ഉപഭോക്താവാണ്. പ്രതിവര്‍ഷം 10 ലക്ഷം ഇന്ത്യക്കാര്‍ പുകയിലജന്യ രോഗങ്ങളാല്‍ മരിക്കുന്നു.
ഒരു സിഗരറ്റോ ബീഡിയോ എരിയുമ്പോഴുണ്ടാകുന്ന പുകയില്‍ നാലായിരത്തിലധികം രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. കാന്‍സറിന് കാരണമായേക്കാവുന്ന അറുപതില്‍പ്പരം വസ്തുക്കള്‍ ഇതില്‍പ്പെടുന്നു. വാതകരൂപത്തിലുള്ള ചില ഘടകങ്ങള്‍ ശ്വസന നാളികളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും ക്രമേണ വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, വലിവ് തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ശ്വാസകോശാര്‍ബുദങ്ങളില്‍ 95 ശതമാനം പുകവലിമൂലമുണ്ടാകുന്നവയാണ്. ഇത് കൂടാതെ വായ, തൊണ്ട, മൂത്രസഞ്ചി, വൃക്ക, ആമാശയം എന്നിവയെ ബാധിക്കുന്ന കാന്‍സറിനും പ്രധാനകാരണം പുകയിലയുടെ ഉപയോഗമാണ്. ആധുനികസമൂഹം ഏറെ ഭയപ്പെടുന്ന ഹൃദ്രോഗത്തിന്റെ മുഖ്യകാരണവും പുകവലിയാണ്.
എന്തുകൊണ്ടാണ് ഒരാള്‍ പുകവലിക്കാരനാകുന്നത്? പുകയിലയില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ എന്ന പദാര്‍ഥം തലച്ചോറില്‍ പ്രവര്‍ത്തിച്ച് താത്കാലികമായ ഉന്മേഷവും അനുഭൂതിയും പ്രദാനം ചെയ്യുന്നതോടൊപ്പംതന്നെ തീവ്രമായ ആശ്രയത്വവും ഉണ്ടാകുന്നു.